Showing posts with label കൃഷി. Show all posts
Showing posts with label കൃഷി. Show all posts

Monday, November 24, 2008

പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തമാകുക

കായംകുളം;- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കായംകുളം മേഖലയിലെ ,ശാസ്ത്രസാംസ്കാരികോത്സവത്തിന്റെ
ഭാഗമായി "കണ്ടല്ലൂര്‍--പച്ചക്കറി സ്വയംപര്യാപ്തമാകുക" എന്ന മുദ്രാവാക്യവുമായി കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു. പുതിയവിള ഗവ: എല്‍.പി.സ്കൂളില്‍ ചേര്‍ന്ന കര്‍ഷക സംഗമത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ശ്രീ.എസ്സ്.എസ്സ്.നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ശ്രീ. ആര്‍.ശിവരാമ പിള്ള, അഡ്വ;എന്‍.രാജഗോപാല്‍ (പഞ്ചായത്തു മെമ്പര്‍), ശ്രീ.സി.അജികുമാര്‍ (കര്‍ഷക സംഘം-സെക്രട്ടറി), കൃഷി ഓഫീസര്‍ ശ്രിമതി. പി.സുമാറാണി തുടങ്ങിയവര്‍ സംസാരിച്ചു.

കഞ്ഞിക്കുഴി പച്ചക്കറി കൃഷിയുടെ മുഖ്യനേതൃത്വം വഹിക്കുന്ന മുന്‍കൃഷിഓഫീസര്‍ ശ്രീ.ടി.എസ്സ്.വിശ്വന്‍, കഞ്ഞിക്കുഴിയിലെ പച്ചക്കറി കൃഷിയുടെ അനുഭവങ്ങള്‍ വിശദീകരിച്ചു. പച്ചക്കറികൃഷി വിജയകരമായി നടത്തുന്നതിനു അവശ്യം അറിഞ്ഞിരിക്കേണ്ട , സ്ഥലം തെരഞ്ഞെടുക്കല്‍, വിത്തു തെരഞ്ഞെടുക്കല്‍, പാകല്‍, നടല്‍, വള പ്രയോഗം, കീട നശീകരണം, പരിചരണങ്ങള്‍,വിളവെടുപ്പു എന്നീ ഘടകങ്ങള്‍ വിശദീകരിച്ചു."സീറോ ബഡ്ജറ്റ് പച്ചക്കറി കൃഷിയെപ്പറ്റിയും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ജൈവ കൃഷിയിലൂടെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുവാന്‍ കഴിയുന്നതോടൊപ്പം നാടിന്റെ സ്വാശ്രയത്വവും സാമ്പത്തികപുരോഗതിയും നേടാന്‍ കഴിയുമെന്നും അദ്ദേഹം പറയുകയുണ്ടായി. കര്‍ഷകരുടെ സംശയങ്ങള്‍ക്കു വിശദീകരണം നല്‍കുകയുണ്ടായി.. "കഞ്ഞിക്കുഴി പയര്‍ വിത്തും" കര്‍ഷകര്‍ക്കു വിതരണം ചെയ്തു.

Monday, October 20, 2008

കൊയ്‌ത്തുത്സവം സഫലമാക്കിയത്‌ 'കൈപ്പാട്‌ ബ്രാന്‍ഡ്‌ റൈസ്‌'

കണ്ണൂര്‍-പഴയങ്ങാടി: കൈപ്പാട്‌ ബ്രാന്‍ഡ്‌ റൈസ്‌' എന്ന സ്വപ്‌നസാഫല്യവുമായി ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കൊ'ുത്സവം നാടിന്റെ ഉത്സവമായി. കൈപ്പാട്‌ നിലങ്ങളില്‍ കൃഷി ചെയ്‌തെടുത്ത ജൈവ നെല്ലാണ്‌ കൈപ്പാട്‌ ബ്രാന്‍ഡ്‌ റൈസ്‌.

പരിഷത്ത്‌ മാടായി മേഖല കമ്മിറ്റി ഏഴോം പഞ്ചായത്തിലെ കൈപ്പാട്‌ കൃഷി എങ്ങനെ പുനര്‍ജ്ജീവിപ്പിക്കാം എന്നതിനെക്കുറിച്ച്‌ കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തെ തുടര്‍ന്നാണ്‌ കൈപ്പാട്‌ ബ്രാന്‍ഡ്‌ റൈസ്‌ എന്ന ആശയത്തിന്‌ ചിറകുമുളച്ചത്‌. പരമ്പരാഗത കൃഷി രീതിയും അത്യുത്‌പാദന ശേഷിയുള്ള നെല്‍വിത്തിനങ്ങളുടെ അഭാവവും യന്ത്രവത്‌കരണത്തിന്‌ സാധ്യതയില്ലായ്‌മയും കൈപ്പാട്‌ കൃഷിക്ക്‌ തടസ്സമാവുന്നുണ്ട്‌. 2500 ഹെക്ടര്‍ സ്ഥലത്ത്‌ കൈപ്പാട്‌ കൃഷി, ചെയ്‌തിരുന്നത്‌ ഇപ്പോള്‍ 600 ഹെക്ടറില്‍ താഴെ മാത്രമാണ്‌ കൃഷിയിറക്കുന്നത്‌.

ആവാസ വ്യവസ്ഥയ്‌ക്ക്‌ കോട്ടം തട്ടാതെ വളമോ, കീടനാശിനിയോ ഉപയോഗിക്കാതെയാണ്‌ ഈ കൃഷി രീതി. ജൈവ കൃഷിയിലൂടെ വിളിയിച്ചെടുത്ത അരിക്ക്‌ പ്രിയം കൂടുതലാണ്‌. ഈയൊരു തിരിച്ചറിവിലൂടെ കഴിഞ്ഞ വര്‍ഷം വെള്ളൂരില്‍ നടന്ന സംസ്ഥാന പഠന ക്യാമ്പില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്‌ ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ ചെങ്ങല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ 80 ഓളം യുവാക്കള്‍ മുട്ടുകണ്ടിയിലെ തരിശായിക്കിടന്ന ഒരേക്കര്‍ സ്ഥലത്ത്‌ കുതിര്‌ വിത്ത്‌ കൃഷിയിറക്കിയത്‌. സി.കെ.പി.പദ്‌മനാഭന്‍ എം.എല്‍.എ, കൊ'ുത്സവം ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ.മനോഹരന്‍ അധ്യക്ഷനായി. എം.സതി, സി.ഒ.പ്രഭാകരന്‍, കെ.വി.ബാലന്‍, പി.കെ.വിശ്വനാഥന്‍, കെ.സതീഷ്‌കുമാര്‍, പി.വി.ദിവാകരന്‍, എം.പ്രകാശന്‍, സി.ഗോവിന്ദന്‍ നമ്പ്യാര്‍, യു.ഗോവിന്ദന്‍, സി.ഗിരീഷ്‌ കുമാര്‍, പി.വി.പ്രസാദ്‌, ടി.വി.ജയദേവന്‍, വി.പി.ബൈജു എന്നിവര്‍ സംസാരിച്ചു. പി.നാരായണന്‍കുട്ടി, എം.രജ്ഞിത്ത്‌ കുമാര്‍, പി.രാജീവന്‍, ഡി.രാമചന്ദ്രന്‍, പി.ദിനേശന്‍, ചെല്ലന്‍ ജയചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‌കി. ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ജില്ലാ സമ്മേളനം നടക്കുന്ന മാടായില്‍ ഈ അരി ഉപയോഗിച്ചുള്ള ഭക്ഷണമാണ്‌ ഉണ്ടാക്കുക. 'കൈപ്പാട്‌ കൃഷി നാശത്തിലേക്ക്‌' വരട്ടെ കൈപ്പാട്‌ ബ്രാന്‍ഡ്‌ റൈസ്‌ എന്ന 'മാതൃഭൂമി'യില്‍ വന്ന വാര്‍ത്ത ഈ കൃഷി രീതിക്ക്‌ പ്രചോാദനമേകിയതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ചെങ്ങല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചെങ്ങല്‍ മുട്ടുകണ്ടിയില്‍ നടന്ന കൈപ്പാട്‌ കൃഷിയുടെ കൊ'ുത്സവം സി.കെ.പി.പദ്‌മനാഭന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യുന്നു