Monday, July 21, 2008

യുറീക്കയെന്നാല്‍ കണ്ടെത്തല്‍...

യുറീക്കയെന്നാല്‍ കണ്ടെത്തല്‍...

ഹാരോള്‍ഡ് ചായപ്പെന്‍സിലുമായി ഇറങ്ങിയിരിക്കുകയാണ്. കുട്ടികളുടെ മനസ്സിലായിരുന്നു ക്രോക്കറ്റ് ജോണ്‍സണ്‍ ഹാരോള്‍ഡും ചായപ്പെന്‍സിലുമായി വര തുടങ്ങിയത്. ഇപ്പോള്‍ ഹാരോള്‍ഡ് കടന്നു വരികയാണ് അത്ഭുതപ്പെന്‍സിലുമായി യുറീക്കയില്‍. ജൂലൈ ൧൬ യുറീക്കയിലെ മൂന്നിലൊന്നും ഹാരോള്‍ഡ് നിറഞ്ഞു നില്‍ക്കുന്നു. വായിച്ചും കണ്ടും തന്നെ അതറിയണം. എല്ലാ പേജിലും അവരുണ്ട് ഹാരോള്‍ഡും ചായപ്പെന്‍സിലും.
ഏഴാം ക്ളാസ് പാഠപുസ്തം എഡിറ്റോറിയലിലൂടെ യുറീക്കയിലും എത്തിയിട്ടുണ്ട്. എന്നാല്‍ ബഷീറിന്‍റെ കാഴ്ചപ്പാടിലൂടെ , പ്രേമലേഖനം എന്ന കഥയിലൂടെ ആകാശമിഠായിയും സാറാമ്മയും കേശവന്‍ നായരും ഒരിക്കല്‍ക്കൂടി അനുഭവിക്കാം.

ചില ചാന്ദ്രദിന ശങ്കകളിലൂടെ ശങ്ക തീരാത്ത ശങ്കരന്‍ വീണ്ടും നമ്മെ ചിന്തിപ്പിക്കുന്നു. ചന്ദ്രനും ചൊവ്വയും എല്ലാം കുട്ടികളിലൂടെ, മാഷിലൂടെ പാപ്പൂട്ടി മാഷ് അവതരിപ്പിക്കുന്നു.
ഷിജു കാട്ടിമൂലയുടെ സൈനുവിന് ചിരിക്കാന്‍ വയ്യ ഇന്നത്തേയും കാഴ്ചകളാണ്...കുട്ടികളുടെ മനസ്സില്‍ നന്മയുടെ ഒരു കൊച്ചു തിരിനാളം തെളിയാക്കാന്‍ ഈ കഥക്കാവും.
ISBN എന്ന പുസ്തക സൂചകം ശാന്ത കുമാരി പരിചയപ്പെടുത്തുന്നു, എന്താണ് ഐ.എസ്.ബി.എന്‍. എന്ന ലേഖനത്തിലൂടെ.
കുസൃതിക്കുറുമ്പി എന്ന പൂച്ചയെ കുട്ടികള്‍ക്ക് ഇഷ്ടമാവും തീര്‍ച്ച. കളിക്കാന്‍ വിളിച്ചില്ലായിരുന്നെങ്കിലോ എന്ന കഥയിലൂടെ സി.എ. രഞ്ജിത്ത് മൂത്തകുന്നം ഒരു കുട്ടിക്കഥ പറയുകയാണ്.
൦൮-൦൮-൦൮ എന്ന ചരിത്രമുഹൂര്‍ത്തത്തില്‍ ചൈനയില്‍ ദീപം തെളിയുന്ന ഒളിമ്പിക്സിന്‍റെ ചരിത്രം അണ്ണന്‍ ഒളിമ്പിക്സിന്‍റെ വിജയഗാഥയിലൂടെ വിശദീകരിക്കുന്നു.
കുട്ടികളുടെ സ്വന്തം പംക്തിയായ ചുവടുകള്‍ സര്‍ഗ്ഗശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത പുതുതലമുറയെ പരിചയപ്പെടുത്തുന്നു. ഹിശങ്കര്‍ പി.ആര്‍ ന്‍റെ സ്വാതന്ത്ര്യ ദിനത്തലേന്ന് സ്വാതന്ത്ര്യമില്ലാത്ത വളര്‍ത്തു മൃഗങ്ങളെക്കുറിച്ച് നമ്മെ ഓര്‍മ്മിക്കുന്നു. കവിത മനോഹര്‍ എഴുതിയ ഒരു നെല്‍വയലിന്‍റെ ആത്മനൊമ്പരങ്ങള്‍ സമകാലീന സമൂഹത്തിന്‍റെ കണ്ണുതുറപ്പിച്ചെങ്കില്‍ എന്ന് അറിയാതെ ഓര്‍ത്തു പോകുന്നു.
വിഷ്ണു എം വി യുടെ ഇരുള്‍ എന്ന കവിതയും ചുവടുകളുടെ മാറ്റ് കൂട്ടുന്നു. രതീഷ് കാളിയാടന്‍റെ ഞായറിന്‍റെ വില ചരിത്രവും ശാസ്ത്രവും കൃഷിയും എല്ലാം പങ്കുവയ്ക്കുന്നു. ലളിതമായും സരസമായും അവതരിപ്പിച്ചിരിക്കുന്നു.
ആമിനക്കുട്ടിയുടെ ആവലാതി പുസ്തകം പതിവു പോലെ കുട്ടികളുടെ ആവലാതികള്‍ പങ്കുവയ്ക്കുന്നു. അദ്ധ്യാപകരും മുതിര്‍ന്നവരും കുട്ടികള്‍ക്കൊപ്പം തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പി. രാധാകൃഷ്ണന്‍ എഴുതുന്ന പരമ്പരയാണിത്.മനോഹരന്‍ കെ മാമൂക്കോയ എഴുതിയ കവിതയെ പരിചയപ്പെടുത്തുന്നു അനുഭവങ്ങളുടെ ചൂടുകൊണ്ട് അടയിരുന്നാല്‍ മാത്രമേ കവിതയുടെ കൊഞ്ചല്‍ കേള്‍ക്കാന്‍ കഴിയൂ..
എത്ര ശരിയെന്ന് വായിക്കുന്നവര്‍ക്ക് മനസ്സിലാവും.

പിന്നെ സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്‍റെ ജാതി എന്ന കവിത, പദപ്രശ്നം, എം കൃഷ്ണദാസിന്‍റെ കടങ്കഥ പയറ്റ്, ദൂരദര്‍ശിനി എന്ന സുരഭിവചനയുടെ പത്രം, സിന്ധു എന്‍.പി യുടെ മാമ്പഴക്കാലം എന്ന കവിത,ചിത്രകൌതുകം,ഡി.സുചിത്രന്‍റെ കുന്നുമൊഴി എന്ന കവിത, രാമകൃഷ്ണന്‍ കുമാരനെല്ലൂരിന്‍റെ കാവ്യരേണുക്കള്‍ , സതീഷിന്‍റെ കാര്‍ട്ടൂണ്‍ പംക്തി മണിമുത്തുകള്‍ എന്നിവയും ഈ ലക്കത്തിലുണ്ട്. പ്രിയപ്പെട്ട കൂട്ടുകാര്‍ യുറീക്കയോട് പറയുന്ന കത്തുകള്‍ കുട്ടികളുടെ മനസ്സിന്‍റെ നിഷ്കളങ്കത എടുത്തു കാണിക്കുന്നു.

ഇനിയുമുണ്ട് യുറീക്കക്ക് നിങ്ങളോടു പറയാന്‍......
വായിക്കൂ.. അഭിപ്രായങ്ങള്‍ പറയൂ..


No comments:

Post a Comment

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക