Monday, July 21, 2008

അധ്യാപകന്റെ മരണം: ശാസ്‌ത്രസാഹിത്യപരിഷത്ത്‌ പ്രതിഷേധിച്ചു

തൃശ്ശൂര്‍: പരിശീലനപരിപാടിയില്‍ പങ്കെടുക്കാനെത്തിയ അധ്യാപകനെ കൊലപ്പെടുത്തിയ സംഭവം മനസ്സാക്ഷിയുള്ള ഏതൊരാളെയും ഞെട്ടിക്കുന്നതാണെന്ന്‌ കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. പാഠപുസ്‌തകവിവാദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങളെ അവഗണിച്ച്‌ പുസ്‌തകങ്ങള്‍ കത്തിക്കുകയും അധ്യാപകരെ മര്‍ദ്ദിക്കുകയും കൊലചെയ്യുകയും ചെയ്യുന്ന ദുഷ്ടശക്തികള്‍ക്കെതിരെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും എതിര്‍പ്പ്‌ ഉയര്‍ന്നു വരേണ്ടതുണ്ട്‌. സമരത്തിലേര്‍പ്പെട്ടിരിക്കുന്ന സംഘടനയുടെ നേതൃത്വം ഇനിയെങ്കിലും ഈ തീക്കളി അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന്‌ പരിഷത്ത്‌ പ്രസിഡന്റ്‌ ടി.പി.കുഞ്ഞിക്കണ്ണനും ജനറല്‍ സെക്രട്ടറി വി.വിനോദും ആവശ്യപ്പെട്ടു.

പരിഷത്ത്‌ പ്രതിഷേധ പ്രകടനം നടത്തി
കണ്ണൂര്‍: ക്ലസ്റ്റര്‍ യോഗങ്ങള്‍ കൈയേറുന്ന സംഭവങ്ങളിലും അധ്യാപകന്‍ മരിക്കാനിടയായ സംഭവത്തിലും പ്രതിഷേധിച്ച്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. പ്രഭാകരന്‍ കോവൂര്‍, പി.നാരായണന്‍കുട്ടി, എം.പങ്കജാക്ഷന്‍ തുടങ്ങിയവര്‍ നേതൃത്വംനല്‌കി. തുടര്‍ന്നുനടന്ന പ്രതിഷേധ യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം വി.വി.ശ്രീനിവാസന്‍, ജില്ലാ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ സി.പി.ഹരീന്ദ്രന്‍, ജില്ലാ സെക്രട്ടറി പി.വി.ദിവാകരന്‍, ടി.വി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതിഷേധിച്ചു

മാനന്തവാടി: മലപ്പുറം കുറ്റിപ്പുറത്ത്‌ക്ലസ്റ്റര്‍ പരിശീലനത്തിനിടെ അതിക്രമിച്ചു കടന്ന്‌ അധ്യാപകരെ മര്‍ദിച്ചതില്‍ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. പി.വി. സന്തോഷ്‌, വി.കെ. മനോജ്‌, പി. സുരേഷ്‌ബാബു, വി.പി.ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. മാനന്തവാടി ടൗണില്‍ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി.



അധ്യാപകന്‍റെ മരണത്തെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് എങ്ങിനെ?
നമ്മള്‍ ആരെ വിശ്വസിക്കണം?
സത്യങ്ങള്‍ ആരു പറയും?


വായിക്കുക.

.


1 comment:

  1. ജീവന്‍ പോയാലും മതം പോകരുത്....

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക